Thursday, October 20, 2011

പള്ളിവികാരി എതിര്‍ത്തു; മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു

പെരുമ്പാവൂര്‍: പള്ളിയില്‍ മാമോദീസ മുങ്ങാത്തവരുടെ മൃതദേഹം പള്ളി സെമിത്തേരിയില്‍ അടക്കം ചെയ്യുകയില്ലെന്ന്‌ പള്ളി വികാരി വാശിപിടിച്ചതിനെത്തുടര്‍ന്ന്‌ ആശ്രയമറ്റ കുടുംബാംഗങ്ങള്‍ മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു. വെങ്ങോല പുത്തുരന്‍ കവലക്ക്‌ സമീപം മൂശാപ്പിള്ളി മാത്യൂസിന്റെ (55) മൃതദേഹമാണ്‌ തുരുത്തിപ്ലി പള്ളി അധികൃതരുടെ വാശിയെത്തുടര്‍ന്ന്‌ മൂന്ന്‌ സെന്റ്‌ സ്ഥലം മാത്രമുള്ള ഇവരുടെ വീട്ടുവളപ്പില്‍ സംസ്കരിക്കേണ്ടിവന്നത്‌.

PS: എന്തിനു പള്ളിവികാരികള്‍ ഇങ്ങനെ പാപം ചെയ്തു കൂട്ടുന്നു? . മനുഷ്യ സ്നേഹം പഠിപ്പിച്ച ഗുരുവിന്റെ അനുയായികള്‍ തന്നെയോ ഇവര്‍ . ഇവരോട് കര്‍ത്താവ് പൊറുക്കട്ടെ.

No comments:

Post a Comment