Saturday, September 29, 2012

സംഘര്‍ഷം:എന്‍.എസ്.എസ്. കോളജ് അടച്ചു




ചേര്‍ത്തല:വിദ്യാര്‍ത്ഥി സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ ചേര്‍ത്തല എന്‍.എസ്.എസ്. കോളജില്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ക്ലാസ്സുകള്‍ ഉണ്ടാകില്ലന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

കോളജില്‍ ഒന്നാം വര്‍ഷം മുതല്‍ മൂന്നാം വര്‍ഷം വരെയുള്ള ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും യോഗം ഒക്ടോബര്‍ 5 ന് രാവിലെ 10 ന് കോളജ് ഓഡിറ്റോറിയത്തില്‍ നടക്കും.

PS: സെമസ്റ്റര്‍ സമ്പ്രദായത്തില്‍ ഇത്ര ദിവസം പഠിപ്പിക്കണമെന്നും അത്രയും തന്നെ ദിവസം  അടച്ചിടണമെന്നും വ്യവസ്ഥയുണ്ട് !
-JW

മന്ത്രിയാകാന്‍ സഹായിച്ചത് കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍- ജയലക്ഷ്മി




കൊച്ചി: കുടുംബശ്രി എ. ഡി. എസിലൂടെ തുടങ്ങിയ സാമൂഹിക പ്രവര്‍ത്തനമാണ് തന്നെയൊരു പഞ്ചായത്ത് പ്രതിനിധിയും ഇന്ന് കേരള മന്ത്രിസഭയിലെ ഒരംഗവുമാക്കാന്‍ സഹായിച്ചതെന്ന് പി.കെ. ജയലക്ഷ്മി പറഞ്ഞു. കുടുംബശ്രീ വാര്‍ഷികത്തിന്റെ ഭാഗമായി നടത്തുന്ന സാംസ്‌കാരിക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍..

PS:   ജനശ്രീയില്‍ കൂടി പ്രവര്‍തിയ്ക്കൂ, 
-JW

Wednesday, September 26, 2012

വി.ജെ. പൗലോസ് മാപ്പു പറഞ്ഞു,












കൊച്ചി
ഗുരുനിന്ദാ വിവാദത്തില്‍ എറണാകുളം ഡിസിസി പ്രസിഡന്‍റ് വി.ജെ. പൗലോസ് മാപ്പു പറഞ്ഞു. മാപ്പപേക്ഷ ഔദ്യോഗിക ലെറ്റര്‍ പാഡില്‍ എസ്എന്‍ഡിപിക്ക് എഴുതി നല്‍കുകയായിരുന്നു. പൗലോസിനെതിരേ എസ്എന്‍ഡിപിയുടെ ഭാഗത്തു നിന്ന് ഇനി പ്രതിഷേധമുണ്ടാകുകയില്ലെന്നു സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എന്നാല്‍ പ്രശ്നത്തില്‍ തന്‍റേത് അവസാന വാക്കായി കരുതരുതെന്നും വെള്ളാപ്പള്ളി പറഞ്ഞു. 28നു ചേരുന്ന കൗണ്‍സില്‍ യോഗം വിഷയത്തില്‍ അവസാന തീരുമാനമെടുക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. വെള്ളാപ്പള്ളിയെ നേരിട്ടുകണ്ടാണു ഡിസിസി പ്രസിഡന്‍റ് മാപ്പപേക്ഷിച്ചത്.

PS: ആക്ഷേപിച്ചതു നാരായണഗുരുവിനെയാണ്, മാപ്പു പറഞ്ഞത് നടേശ ഗുരുവിനോടും. സാരമില്ല പൌലോച്ചാ, ഒരു കോലം കത്തിച്ച് കിട്ടുക നിസ്സാര കാര്യമല്ല. പൌലൊച്ചനെ പോലെ നട്ടെല്ലില്ലാത്തവന്‍മാര്‍ ഓരോ സ്ഥലത്തു കേറിയിരുന്നാല്‍ നാണക്കേടിന്റെ കഥകള്‍ ഇനിയും  വായിയ്ക്കാം. 
JW

Tuesday, September 25, 2012

പാലിന്റെ വിലയും കൂട്ടണം – പി.ജെ ജോസഫ്



ഇടുക്കി: സംസ്ഥാനത്ത് പാലിന്റെ വില വര്‍ധിപ്പിക്കണമെന്ന് മന്ത്രി പി.ജെ ജോസഫ് ആവശ്യപ്പെട്ടു. പച്ചവെള്ളം ഉള്‍പ്പടെയുള്ള മറ്റ് അവശ്യ സാധനങ്ങളുറ്റെ വില വര്‍ധിപ്പിക്കുന്നതിനൊപ്പം പാലിന്റെ വിലയും വര്‍ധിപ്പിക്കാതെ പറ്റില്ലെന്ന് മന്ത്രി പറഞ്ഞു.
കേരളത്തില്‍ ഇപ്പോള്‍ ആവശ്യത്തിന് പാല്‍ കിട്ടുന്നില്ല. പുറത്തു നിന്ന് വാങ്ങിയാണ് പാലിന്റെ ദൌര്‍ലഭ്യം പരിഹരിക്കുന്നത്. ഈ സാഹചര്യത്തില്‍ പാല്‍ വില വര്‍ധിപ്പിക്കുന്നത് പരിശോധിക്കുന്നതിനായി ഒരു കമ്മിറ്റിയെ രൂപീകരിക്കണമെന്നും പി.ജെ ജോസഫ് ആവശ്യപ്പെട്ടു.


PS:വിമാന നിരക്ക് കൂട്ടണ്ടേ, പാലിന്റെ വിലമാത്രം കൂട്ടിയാല്‍ മതിയോ?
JW

Saturday, September 22, 2012

ആലപ്പുഴ സി ഐ ടി യു-കെ എസ് ആര്‍ ടി സി സ്റ്റേഷന്‍


ചേര്‍ത്തലയില്‍ ഒരു കെ എസ് ആര്‍ ടി സി സ്റ്റേഷനുണ്ട്, സ്റ്റേഷനില്‍ ഒരു കെ എസ് ആര്‍ ടി സി ഒഫീസുണ്ട്. ഒഫ്ഫീസ്സ് കെട്ടിടത്തില്‍ കുറെ സര്ക്കാര്‍ കോര്പ്പറേഷന്‍ ജോലിക്കാരുമുണ്ട്.  ഓഫീസു കെട്ടിടമൊന്നു കാണണമായിരുന്നു .സി പി എം സംസ്ഥാന സമ്മേളനവേദിയാണെന്നെ  തോന്നുമായിരുന്നുള്ളൂ 

സി പി എം, സി ഐ ടി യു പതാകകള്‍ കൊണ്ട് സര്‍വത്ര അലങ്കാരമായിരുന്നു അവിടെ . ഐ എന്‍ ടി സി, ബി എം എസ്, എ ഐ ടി യു സി എന്നിവയുടെ ഒറ്റക്കൊടിപോലുമില്ലായിരുന്നു.

ഇവരെയെല്ലാം സി ഐ ടി യു ക്കാര്‍ അടിച്ചോടിചൊ എന്നു ഞാന്‍ ഒരിക്കല്‍ ചോദിച്ചിരുന്നു. കുറച്ചു ദിവ്സമ് കഴിഞ്ഞപ്പോള്‍ കൊടികളെല്ലാം അപ്രത്യക്ഷമായി 

അല്‍ഭൂതമെന്ന് പറയ്ട്ടെ ഇവയെല്ലാം ആലപ്പുഴ കെ എസ് ആര്‍ ടി സി സ്റ്റേഷന്‍ ഓഫീസില്‍ പ്രത്യക്ഷമായിരിക്കുന്നു. കൊടികള്‍ മാത്രമല്ല തോരണങ്ങള്‍., വാരിക്കുന്തം ഫ്ലെക്സുകള്‍, ബലികുടീരങ്ങള്‍, സ്തൂപങ്ങള്‍, സര്‍വത്ര ചുവപ്പ്. യാത്രാനിരക്കുകൂട്ടിയും വൈദ്യുതി ഉപഭോക്താക്കളെ ഷോക്കടിപ്പിച്ചും നടക്കുന്ന മന്ത്രി  ആര്യാടന് ഇതൊക്കെ കാണാന്‍ എവിടെ നേരം?

ജനത്തിന് നിന്നു തിരിയാന്‍ ഇടമില്ലാത്തിടത്താണു ഭാര്യക്കു ഭ്രാന്തെന്ന് പറഞ്ഞു ആശുപത്രിയില്‍ തള്ളിയ നേതാവിന്റെ അണികളുടെ  മുഷ്ടി പ്രകടനം, അതും സര്ക്കാര്‍ സ്ഥാപനം കയ്യേറി. സഹിക്കുക തന്നെ !

ജ വി  

Friday, September 21, 2012

ലോറന്‍സ് ഭാര്യയെ ഭ്രാന്താസ്പത്രിയില്‍ തള്ളി: വി.എസ്‌


കൊച്ചി: സ്വന്തം ഭാര്യയെയും മകളെയും ഭ്രാന്താസ്പത്രിയില്‍ തള്ളിയ ആളാണ് എം.എം.ലോറന്‍സെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍. ഇക്കാര്യം കാണിച്ച് ലോറന്‍സിന്റെ മകള്‍ താന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പരാതി നല്‍കിയിരുന്നുവെന്നും വി.എസ് പറഞ്ഞു. പുന്നപ്ര വയലാര്‍ സമരത്തില്‍ വി.എസ് പങ്കെടുത്തിട്ടില്ലെന്ന് നേരത്തെ ലോറന്‍സ് പറഞ്ഞിരുന്നു. സമരത്തില്‍ നിന്ന് വി.എസ് ഒളിച്ചോടിയെന്ന് ലോറന്‍സ് ആരോപിച്ചിരുന്നു. ഇതിന് മറുപടിയായാണ് വി.എസ് ലോറന്‍സിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്.

ലോറന്‍സിന്റെ മകളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ താന്‍ അന്വേഷണം നടത്തിയിരുന്നു. ഭാര്യയെ ഭ്രാന്താസ്പത്രിയിലെത്തിച്ചതിന് പിന്നില്‍ ലോറന്‍സ് ആണെന്നായിരുന്നു ഡോക്ടറുടെ മറുപടി. മര്യാദയ്ക്ക് ജോലി ചെയ്തില്ലെങ്കില്‍ നിയമ നടപടിയെടുക്കുമെന്ന് താന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഡോക്ടര്‍ പത്ത് ദിവസത്തിനകം ലോറന്‍സിന്റെ ഭാര്യയെ വിട്ടയയ്ക്കുകയായിരുന്നു-വി.എസ് പറഞ്ഞു. തനിക്കെതിരെ വേണ്ടാതീനം പറഞ്ഞ് കൂടുതല്‍ സത്യങ്ങള്‍ തന്നെക്കൊണ്ട് പറയിക്കരുതെന്ന് വി.എസ് ലോറന്‍സിന് മുന്നറിയിപ്പ് നല്‍കി. ലോറന്‍സ് എന്നെക്കൊണ്ട് ചരിത്രം പറയിക്കരുത്-വി.എസ് പറഞ്ഞു.
PS: ലോറന്‍സിന്റെ ഭ്രാന്തിനു ഈ ഷോക്ക് ചികില്‍സ നേരത്തെ വേണ്ടിയിരുന്നു .
JW

Wednesday, September 12, 2012

മുണ്ടൂരിലെ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കും: എ.കെ.ബാലന്‍



പാലക്കാട്: മുണ്ടൂരില്‍ പാര്‍ട്ടിയിലുണ്ടായ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്ന് സി.പി.എം നേതാവ് എ.കെ.ബാലന്‍. മുണ്ടൂരില്‍ ഒഞ്ചിയം മോഡല്‍ ആവര്‍ത്തിക്കുമെന്ന് ആരും കരുതേണ്ടെന്നും ബാലന്‍ പറഞ്ഞു. ഇന്ന് നടന്ന ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തില്‍ പങ്കെടുത്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ബാലന്‍.
നടപടി നേരിട്ട ഏരിയാ സെക്രട്ടറി പി.എ.ഗോകുല്‍ദാസിന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച നടന്ന കണ്‍വന്‍ഷന്‍ പാര്‍ട്ടിവിരുദ്ധമാണെന്ന് കരുതുന്നില്ല. ഇവര്‍ക്കെതിരെ പ്രതികാര നടപടിയുണ്ടാകില്ല. എന്നാല്‍ നടപടി നേരിട്ടവര്‍ ഉത്തമസഖാക്കളെ പോലെ പെരുമാറണമെന്ന് ബാലന്‍ ആവശ്യപ്പെട്ടു.
അതേസമയം മുണ്ടൂരിലെ പ്രശ്‌നങ്ങളില്‍ സംസ്ഥാന നേതൃത്വം തീരുമാനമെടുക്കുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി സി.കെ.രാജേന്ദ്രന്‍ പറഞ്ഞു. സംഘടനാരീതിയനുസരിച്ചുതന്നെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
PS: മുണ്ടുരിയലിന്റെ കാര്യമല്ലേ ?ഉരിഞ്ഞമുണ്ട് ഉടുപ്പിച്ചു കൊടുക്കുമായിരിക്കും.
JW