Wednesday, September 26, 2012

വി.ജെ. പൗലോസ് മാപ്പു പറഞ്ഞു,












കൊച്ചി
ഗുരുനിന്ദാ വിവാദത്തില്‍ എറണാകുളം ഡിസിസി പ്രസിഡന്‍റ് വി.ജെ. പൗലോസ് മാപ്പു പറഞ്ഞു. മാപ്പപേക്ഷ ഔദ്യോഗിക ലെറ്റര്‍ പാഡില്‍ എസ്എന്‍ഡിപിക്ക് എഴുതി നല്‍കുകയായിരുന്നു. പൗലോസിനെതിരേ എസ്എന്‍ഡിപിയുടെ ഭാഗത്തു നിന്ന് ഇനി പ്രതിഷേധമുണ്ടാകുകയില്ലെന്നു സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എന്നാല്‍ പ്രശ്നത്തില്‍ തന്‍റേത് അവസാന വാക്കായി കരുതരുതെന്നും വെള്ളാപ്പള്ളി പറഞ്ഞു. 28നു ചേരുന്ന കൗണ്‍സില്‍ യോഗം വിഷയത്തില്‍ അവസാന തീരുമാനമെടുക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. വെള്ളാപ്പള്ളിയെ നേരിട്ടുകണ്ടാണു ഡിസിസി പ്രസിഡന്‍റ് മാപ്പപേക്ഷിച്ചത്.

PS: ആക്ഷേപിച്ചതു നാരായണഗുരുവിനെയാണ്, മാപ്പു പറഞ്ഞത് നടേശ ഗുരുവിനോടും. സാരമില്ല പൌലോച്ചാ, ഒരു കോലം കത്തിച്ച് കിട്ടുക നിസ്സാര കാര്യമല്ല. പൌലൊച്ചനെ പോലെ നട്ടെല്ലില്ലാത്തവന്‍മാര്‍ ഓരോ സ്ഥലത്തു കേറിയിരുന്നാല്‍ നാണക്കേടിന്റെ കഥകള്‍ ഇനിയും  വായിയ്ക്കാം. 
JW

No comments:

Post a Comment